Tuesday, January 25, 2011

നീയറിയാതെ..



ഇടരുന്ന നെഞ്ചിന്റെ കോണിലെ അഗ്നിയായ്
അരുതാ ത്തോരിത്തിരി മോഹമുണ്ട് ...


പകലിന്റെ നെറുകയില്‍ പനിനീര് പൊഴിയുന്ന
മധുവിനും ഇത്തിരി മധുരംഉണ്ട് ...

നനയുന്ന മിഴികളില്‍ പുളയുന്ന മോഹത്തിന്‍
പുലര്‍കാല സ്വപ്നത്തില്‍ ഞാനുമുണ്ട് ..

അതിഥി യായ് വന്നൊരു നിനവിന്റെ തെങ്ങലില്‍
അറിയാതെ വിങ്ങിയ മാന്കിടാവേ

...ഇന്നലെകളില്‍ തെളിയാതെ പോയത്......



..
......................................................
ഈ പെണ്ണിന്റെ മനസ്സില്‍ എന്നും വിഷാദമാണ് ....
കണ്ണില്‍ ഇരുളുന്ന സൂര്യന്‍ ആണ് ....
കവിള്‍ മാംസമില്ലാത്ത പാതാളമാണ്....
ഇനി ഇതിന്റെ കാരണം....
അവള്‍ വലിച്ചെറിഞ്ഞു ഇന്നലെ ...
ഒരു തുളസിക്കതിര്‍...
നീളമുള്ള മുടി യിഴകള്‍....
നാണം കുണുങ്ങുന്ന കണ്ണുകള്‍ ....
രക്തം തുടിക്കുന്ന ചുണ്ടിലെ പുഞ്ചിരി....
കഞ്ഞി മുക്കിയ താളി മണമുള്ള നേരിയ മുണ്ട്...

പകരം....
ഒരു ബാഗില്‍ ....തിളങ്ങുന്ന കൊച്ചു കണ്ണാടി.....പല നിറത്തിലുള്ള പൊടികള്‍.....ലിപ്സ് സ്റ്റിക്ക് എന്നാ ആതുനികത...തിളങ്ങുന്ന അര്‍ദ്ധ നഗ്നത...തോളിനോപ്പം നില്‍കുന്ന നിറങ്ങള്‍ തങ്ങി നില്‍ക്കുന്ന മുടിയഴക്...
എങ്കിലും മനസ്സില്‍ ഒരു ശൂന്യത .....
ദൂരങ്ങള്‍ താണ്ടിയതിന്റെ നിര്‍വികാരത ...
കൊഴിഞ്ഞു പോയതിന്റെ താള പിഴകള്‍ ....
എങ്കിലും .....
അവള്‍ ചിരിച്ചു ...
നേരത്തെ പറഞ്ഞ ....
എല്ലുകള്‍ ഉന്തി നില്കുന്ന കുഴികള്‍ നിറഞ്ഞ മുഖം എന്‍റെ നേരെ തിരിച്ചു കൊണ്ട്.....
ശെരിക്കും ഒരു കൃത്രിമ ചുവയുള്ള വാകുകളെ കൂട്ട് പിടിച്ചു കൊണ്ട്...

നിനക്ക് വേണ്ടി ...എന്നേക്കുമാ യി



ഒരു നാള്‍ ..
ഈ ഞരമ്പില്‍
ജീവന്‍ പിടക്കും ....
എരിപിരി കൊള്ളുന്ന തലച്ചോറില്‍
ഭൂതവും ഭാവിയും കലികാലവും
എല്ലാം ഒന്നിച്ചമരും.....

അകലെ നീ നിന്ന് വിതുമ്പും ...
കൂടെ എന്‍റെ രക്തങ്ങളുടെ
ബാക്കി പത്രവും .....

വിടരാത്ത പൂവും...
നിറഞ്ഞ തേനും ..
തുളുമ്പുന്ന സ്നേഹവും
ഞാന്‍ ഇവിടെ വലിചെരിയും ....

അടഞ്ഞ യെന്‍ കണ്പീലികളില്‍
നിങ്ങള്‍ ഉമ്മ വെക്കും ...
ഒടുവില്‍ ഞാന്‍ ...യാത്രയാകും
നിങ്ങള്‍ പറഞ്ഞ ഈ വിജനതയിലേക്ക്....

അപ്പോഴും ഞാന്‍ ബാകി വെക്കും
ഈ തണലും ...
ഈ നിലാപക്ഷി പ്പാട്ടും
അതിന്‍ ഒരു ഇടറിയ താളവും
നിനക്ക് വേണ്ടി ...എന്നേക്കുമായ്

ഏകാന്തത



മുള്ളുകളില്‍ നിന്‍ ചുടു ചോര
കരയുന്നതും ഞാന്‍ കണ്ടു
ഇന്നലെ മയങ്ങുമ്പോള്‍
സൂര്യന്‍ ഉദിക്കാത്ത നാട്ടില്‍

ആയിരം സര്‍പ്പങ്ങള്‍
നിന്നെ പേടിച്ചിരിക്കുന്നതും കണ്ടു
നിലാവെളിച്ചം ഊഴ്ന്നിറങ്ങുന്ന
ഈ രാത്രിയില്‍ ...

മട്ടുപ്പാവില്‍ കിരീടം വെക്കാത്ത
വാനര ജന്മങ്ങള്‍
മന്ത്രവാദം ചൊല്ലി തിമര്‍ക്കുന്നതും
ഇന്നലത്തെ കാഴ്ച ...

എന്നിട്ടുമെന്തേ ഈ ഇടവഴിയില്‍
നേര്‍ക്ക്‌ നേര്‍
നീയും നിന്‍ നിഴലും നിന്‍
പരാജിത സ്വപ്നങ്ങളും .....

അവശേഷിപ്പുകള്‍



ഒളിയമ്പുകള്‍
എയ്തു തീര്‍ന്ന
യുദ്ദ ക്കളമായ് തീര്‍ന്ന
ഒട്ടുന്ന മണ്‍ തരികള്‍ ..

തൊട്ടാ വാടി പെണ്ണിന്റെ
ഹൃദയം തുറന്നു . ...
പിന്നെ തകര്‍ത്തു പോയി
ചോര മണക്കും ഒളിയമ്പ് ...
കൈവിരല്‍ തുമ്പില്‍
ചോര മുക്കി എഴുതീ -
നിരത്തില്‍ പ്രതികാരത്തിന്‍
വില്‍പത്രം ....

അസ്ഥികള്‍ ...കോലങ്ങള്‍
മഞ്ഞ പിടിച്ച മനസ്സില്‍
വേര്‍തിരിവില്ലാ ത്ത
അവശേഷിപ്പുകള്‍ മാത്രം ബാക്കി

ഹാപ്പി ബര്ത്ത് ഡേ....


പുലരാന് നേരത്ത്
സൂചികള് നിലച്ച
ഘടികാരം പറഞ്ഞു ....
' ഇന്ന് നിന്റെ ബര്ത്ത് ഡേ '

എരിഞ്ഞു തീരുന്ന
മെഴുകു തിരികളില് ഊതി
കവിളില് മുത്തം ....പിന്നേം
മുഴങ്ങി ' ഹാപ്പി ബര്ത്ത് ഡേ '

ഒരു ദിവസവും
ഒരു മാസവും
ഒരു വര്ഷവും
ഒരു സമയവും .....

എനിക്ക് തന്നു .....
അടര്ത്തിയെടുത്ത്....
ഒരു കലണ്ടറില് നിന്നും ....
പിന്നേം അവര് പറഞ്ഞു ..
ഇത് നിന്റെ ' ഹാപ്പി ബര്ത്ത് ഡേ '

Thursday, January 6, 2011

കല്ല്യാണി


കല്ല്യാണി ഒരു പെണ്ണായിരുന്നു
നാണവും കൊഞ്ചലും
കൊതിപ്പിക്കലും ഒക്കെ ഉള്ള
ചെമ്പരത്തി മണമുള്ള പെണ്ണ്

അടുക്കാന്‍ കൊതിച്ചവര്‍
ഒരുപാട്
അടുത്തവര്‍ വിരളം
മനസ്സ് കവര്‍ന്നത് ഞാന്‍ മാത്രം
നനഞ്ഞ മണ്കൂനയില്‍
പടര്‍ന്ന ചെറു ചൂടില്‍
ഞെരിഞ്ഞമ്മര്‍ന്നപ്പോള്‍
കല്ല്യാണി പെണ്ണായിരുന്നു
' വെറും ' പെണ്ണ് .....